Monday, May 31, 2010

സില്‍സില


ആശുപത്രികിടക്കയില്‍ വേറെ പണിഒന്നുമില്ലാത്തത് കൊണ്ട് മുകളില്‍ കറങ്ങുന്നഫാനും നോക്കി കിടന്നപ്പോള്‍ സിബിളിന്റെഫോണ്‍ വന്നു. ആശുപത്രിയില്‍ ആയ ശേഷംഫോണ്‍ ബെല്‍ ചെയ്യുന്നത് കാണുമ്പോള്‍ത്രിശൂര്‍ പൂരത്തിന് കുടമാറ്റം കണ്ടസന്തോഷമാണ് തോന്നുന്നത്. എന്നും വിളിച്ചുരോഗ വിവരം അന്വേക്ഷിക്കുന്നത് കൊണ്ട്സിബിളിന്റെ ഫോണ്‍ കണ്ടപ്പോള്‍ എനിക്ക്പ്രത്യേകത ഒന്നും തോന്നിയില്ല. വളരെകാര്യമായി ഫോണ്‍ എടുത്ത എന്നോട്എങ്ങനെ ഇരിക്കുന്നു എന്ന് ചോദിക്കാതെ അവന്‍ പറഞ്ഞു, " സഖാവെ, ഒരു മെയില്‍അയച്ചിട്ടുണ്ട് വീട്ടില്‍ ചെന്നാല്‍ ഉടന്‍ അത് നോക്കണം. " ഞങ്ങള്‍ പറയാറുള്ള കോഡ് വാചകം (നമുക്ക് പറ്റൂല്ലേ....) പോലും പറയാതെ അവന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍എനിക്കെന്തോ പന്തികേട്‌ തോന്നി. ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയപ്പോള്‍സത്യത്തില്‍ ഞാന്‍ മെയിലിന്റെ കാര്യം മറന്നു പോയി. പക്ഷെ സിബിള്‍ ഭായ് അല്ലെആള്‍ മറക്കുമോ? അത് കണ്ടോ എന്നവന്‍ വിളിച്ചു ചോദിച്ചു. ഇല്ല കാണാം എന്ന് ഞാന്‍ഉറപ്പു കൊടുത്തു. അത്മഹത്യ ചെയ്യുന്നതാണ് ഇതിലും ഭേദമെന്നു അടിക്കുറുപ്പ്‌ കൊടുത്തുഅവന്‍ ഒരു ലിങ്ക് അയച്ചിരിക്കുന്നു. ഡോക്ടര്‍ പരിപൂര്‍ണ വിശ്രമം നിഷ്കര്‍ഷിചിടുള്ളത്കൊണ്ട് ഞാന്‍ അത് കാണാന്‍ ധൈര്യപെട്ടില്ല. പിന്നെ സിബിളല്ലേ, അവന്‍ പാമ്പ് എലിയെപിടിക്കുന്നതിന്റെയും ബൈക്കില്‍ നിന്നു വീഴുന്നതിന്റെയും വീഡിയോസ് ഒക്കെ അയച്ചുതരാരുള്ളത് കൊണ്ട് എനിക്ക് വലിയ ആകാംഷ തോന്നിയതുമില്ല. പക്ഷെ സിബിള്‍ എന്നെവീണ്ടും വിളിച്ചു. ഇത്തവണ അവന്‍ നിര്‍ബന്ധിച്ചു. ഒരു നല്ല സൌഹൃദംനഷ്ട്ടപെടാതിരിക്കാന്‍ വേണ്ടി ഞാന്‍ ലിങ്ക് തുറന്നു. പാട്ട് ആണെന്ന് തോന്നിപ്പിക്കുന്നഎന്തോ കേള്‍ക്കുന്നു. "സില്‍സില ഹൈ സില്‍സില...." എനിക്കൊന്നും മനസിലായില്ലഎന്റെ ത്യാഗരാജ ഭാഗവതരെ...അടുക്കളയില്‍ നിന്നു അമ്മ ഓടി വന്നു. "ഇതെന്താ ഇവിടെ, ഞാനീ വീട്ടില്‍ നിന്നു ഇറങ്ങി പോണോ? " അമ്മയുടെ വാക്കുകള്‍ ഞാന്‍ മുഖവിലക്കെടുതില്ലഅല്ലെങ്കിലും അമ്മക്ക് സംഗീത സെന്‍സ് കുറവാണ്. ഷെഹ്നായി ഇട്ടാല്‍ ഇത് രാജിവ്ഗാന്ധി മരിച്ചപ്പോള്‍ ടീവിയില്‍ കേള്‍പ്പിച്ച പാട്ടല്ലേ എന്ന് ചോദിക്കുന്ന ആളാണ് അമ്മ. ഞാന്‍ സിബിളിനെ ഫോണ്‍ ചെയ്തു, ഭായ് എന്ന് വിളിച്ചിട്ടുള്ളത് കൊണ്ട് മാത്രം അവനോടുസംസാരിച്ചപ്പോള്‍ ഞാന്‍ സംയമനം പാലിച്ചു. " എങ്ങനെ ഉണ്ട്?" എന്നവന്‍ചോദിച്ചപ്പോള്‍ " സംഗീത ലോകത്തിനു വേണ്ടി എന്റെ 12 വര്ഷം ഞാന്‍ സമര്‍പ്പിക്കട്ടെ
"എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അസുഖം മാറി ജോലിയില്‍ പ്രവേശിച്ചു. എവിടെയും സില്സിലയെ കുറിച്ച് മാത്രമേ പറഞ്ഞ്കേള്‍ക്കാന്‍ ഉള്ളു. സില്സിലയുടെ പ്രശസ്തി എന്നെ അല്‍പ്പമൊന്നു ഭ്രമിപ്പിച്ചു. ഒരിക്കല്‍ ഊണ്കഴിക്കുന്നതിനിടയില്‍ ഞാന്‍ മൃദുലയോട് പറഞ്ഞു, " നമുക്കും സില്‍സില പോലെ ഒരുആല്‍ബം ഇറക്കിയാലോ, ഞാന്‍ വരികള്‍ എഴുതാം നിന്റെ വക സംഗീതം ഹണിയെകൊണ്ട് പാടിക്കാം." മൃദുല ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു. " അപ്പോള്‍എന്തായാലും മൂന്നു കുടുംബങ്ങള്‍ അനാഥമാകും അല്ലെ ? "


(സിബിള്‍ എനിക്ക് അയച്ചു തന്ന ലിങ്ക് ചുവടെ ചേര്‍ക്കുന്നു......)

BETTER TO SUICIDE !!!!

http://www.youtube.com/watch?v=SlT_0TjfRq0


A WNDRFL ND AMAZING
ROMANTIC SONG I HAD
EVR SEEN IN MA LIFE !!!!!

[ I DARE YOU TO WATCH THIS !!! ]


Saturday, May 8, 2010

ഓര്‍മയിലെ മുല്ലപ്പൂക്കള്‍....


കുന്നിന്‍പുറത്ത്, പാലപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരകളുള്ള , നീലാമ്പല്‍ വിടര്‍ന്നു നില്‍കുന്ന കുളമുള്ള മഹാത്മാവിന്റെ പേരുള്ള എന്റെ കലാലയമാണ് എന്നെ അക്ഷരങ്ങളോട് കൂടുതല്‍ അടുപ്പിച്ചത്. ആ കലാലയത്തില്‍ മനശാസ്ത്രം പഠിച്ച മൂന്ന് വര്ഷം എന്റെ അക്ഷരലോകത്തിനു നല്‍കിയ സംഭാവന വില പിടിച്ചതായിരുന്നു. ഓണത്തിന് ഡിപാര്‍ട്മെന്റിന്റെ വക ഒരു കൈയെഴുത്തുമാസിക പുറത്തിറക്കണമെന്ന ആശയം എനിക്ക് തോന്നി. അത് ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് നൂറുവട്ടം സമ്മതം. പറയാതെ കാത്തു വച്ച പ്രണയം ഓര്‍ക്കാപുറത്ത് വിജയിച്ച കൌമാരകാരിയെ പോലെ ഞാന്‍ 'മനസ് ' എന്ന മാസികയുടെ ജോലി തുടങ്ങി. പേജു തികക്കാന്‍ വേണ്ടി പല പേരുകളില്‍ കഥയെഴുതി. ആകാശത്തെയും നക്ഷത്രങ്ങളെയും മഴയെയും കൂട്ട് പിടിച്ചു എഡിറ്റോറിയല്‍ എഴുതി. പേരിനു താഴെ സ്റ്റുടെന്റ് എഡിറ്റര്‍ എന്നെഴുതി സായൂജ്യമടഞ്ഞു. മാസികയുടെ പണി ഏകദേശം പൂര്‍ത്തിയായി. ഇനി കവര്‍ പേജു വരച്ചു ബയണ്ട് ചെയ്താല്‍ മതി. വര എനിക്ക് അറിയാത്ത പണി ആയതു കൊണ്ട് അറിയാവുന്നവരെ ഏല്‍പ്പിച്ചു. മാസിക പ്രകാശനം ആര് നടത്തുമെന്നതായി എന്റെ അടുത്ത ചിന്ത. എന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന അപ്പൂപ്പനോടു ഈ ആശങ്കയും പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം മേശപുറത്തിരുന്ന ഒരു പുസ്തകം എടുത്തു അപ്പൂപ്പന്‍ എന്നോട് ചോദിച്ചു, ഇദ്ദേഹം പോരെ നിന്റെ 'മനസ് ' പ്രകാശനം ചെയ്യാന്‍? ഞാന്‍ നോക്കി, ഉള്‍ക്കടല്‍ ; ജോര്‍ജ് ഓണക്കൂര്‍. ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയ മനസുമായി ഞാന്‍ പിറ്റേന്ന് കോളേജില്‍ ചെന്നു. ഓണക്കൂര്‍ സാറിന്റെ പേര് കേട്ടപ്പോഴേ ശക്തി സാറിന് ആവേശമായി. അദേഹത്തെ കൂട്ടി കൊണ്ട് വരാമെന്ന് ശക്തി സര്‍ ഏറ്റു. പ്രകാശനത്തിന്റെ തലേ ദിവസവും കവര്‍ പേജു ശരിയായില്ല. ഒരു ബ്ലാങ്ക് പേജു മുന്നില്‍ വച്ച് മാസിക ബയണ്ട് ചെയ്തു (ഒരു വഴിയുമില്ലാതായാല്‍ പുതിയ സ്റൈല്‍ എന്ന രീതിയില്‍ പരീക്ഷിക്കാമെന്നു കരുതി). പ്രകാശന ദിവസം ശക്തി സര്‍ ഒരു കടലാസ് കൊണ്ട് വന്നു എന്റെ കൈയില്‍ തന്നു, മനസിന്റെ കവര്‍ പേജ്. ഞാന്‍ അത് ഫെവികോള്‍ വച്ച് ശ്രദ്ധയോടെ ഒട്ടിച്ചു. വര്‍ണകടലാസ് കൊണ്ട് പൊതിയുംബോഴാണ് ഫെവികോളിന്റെ ഗന്ധം ഇത്ര വൃത്തികെട്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അത് മറയ്ക്കാന്‍ വേണ്ടി എന്റെ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂക്കള്‍ അടര്‍ത്തിയെടുത്തു അതിലിട്ടു. ഭദ്രമായി പൊതിഞ്ഞ ആ കെട്ട് ഓണക്കൂര്‍ സര്‍ തുറക്കുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു. പൊതികെട്ടില്‍ നിന്നു മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു വീണപ്പോള്‍" ഹോ അത് കലക്കി" എന്ന് എന്റെ അടുത്ത് നിന്നു പറഞ്ഞത് ആരായിരുന്നു? ഞാനത് ഓര്‍ക്കുന്നില്ല. പ്രകാശനത്തിന് ശേഷം ഓണക്കൂര്‍ സര്‍ ഞങ്ങളോട് സംസാരിച്ചു. " എനിക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്ററോഡു പരിഭവമുണ്ട്..." എന്ന് പറഞ്ഞാണ് അദേഹം സംസാരം ആരംഭിച്ചത്. ഞാന്‍ ഞെട്ടലോടെ നോക്കിയപ്പോള്‍ അദേഹം തുടര്‍ന്നു. അദേഹത്തിന്റെ കലാലയ ജീവിത കാലഘട്ടത്തില്‍ , അദേഹത്തിന് ഒരു അജ്ഞാത ആരാധിക ഉണ്ടായിരുന്നു. മനോഹരമായ കൈയക്ഷരത്തില്‍ അവര്‍ അദേഹത്തിന് കത്തുകള്‍ എഴുതിയിരുന്നു. പ്രത്യേകത ഇതൊന്നുമല്ല ആ കത്തുകള്‍ക്കൊപ്പം എപ്പോഴും ഒരുപിടി മുല്ലപ്പൂക്കള്‍ കാണുമായിരുന്നു. ആ ഓര്‍മകളിലേക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്റര്‍എന്നെ കൂട്ടി കൊണ്ട് പോയി എന്ന് പറഞ്ഞ് അദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോള്‍ ആ കണ്ണുകളില്‍ എന്തായിരുന്നു? അദേഹം പറഞ്ഞത് പോലെ പരിഭവമോ പിണക്കമോ നോവോ സ്നേഹമോ വാത്സല്യമോ? എനിക്കറിയില്ല.......